Thursday, September 28, 2006

സുമിത്രയുടേ വ്യാകുലതകള്‍

പാവം സുമിത്ര, മുകുന്ദേട്ടനുമായി കല്ല്യാണം നിശ്ചയിച്ചിരിയ്കുന്ന അവള്‍ ആശയക്കുഴപ്പത്തിന്റെ നടു-കടലിലാണു..

മുകുന്ദേട്ടന്‍ നയം വ്യക്തമാക്കി,
നീ ബ്ലോഗുമായി മുമ്പോട്ട്‌ പോകാന്‍ പറ്റില്ല,
നീ എഴുതേണ്ടത്‌ എനിക്ക്‌ വേണ്ടി, വേണമെങ്കില്‍ വാരികകള്‍ക്ക്‌ അയച്ചോ. പക്ഷേ ഈ പലവിധം ആളുകളുമായിട്ടുള്ള കിളികൊഞ്ചലുകളും, തര്‍ക്കുത്തരങ്ങളും, പൊട്ടാത്ത രസച്ചരടുകളും വേണ്ട.ഇനിയും എഴുതൂ,അത്യുഗ്രന്‍ ശൈലി സുമീ എന്നൊക്കെ ഞാനാവണം പറയേണ്ടത്‌, അല്ലാതെ ഈ 2 മിനിറ്റ്‌ ഇടവെട്ട്‌ നിന്നോട്‌ സല്ലപിയ്കുന്ന ബ്ലോഗ്ഗേഴ്സ്‌ ആവരുത്‌. രാത്രി പോലും നീ ഇരുന്ന് മാങ്കൂട്ടത്തിന്റെ പോസ്റ്റില്‍ കമന്റിട്ടില്ലേ? ആ സമയം ഒരു എഴുത്ത്‌ എനിക്ക്‌ നീ എഴുതാമായിരുന്നില്ലേ?

നീ പാചകം ചെയ്യുന്നത്‌ എനിക്കു വേണ്ടിയാവണം,
ബ്ലോഗിലെ കൂട്ടുകാര്‍ക്ക്‌ കമന്റിട്ട്‌ രസിയ്കാനാവരുത്‌,

അവര്‍ക്ക്‌ നീ ഒരു ആരാധനാപാത്രമാകരുത്‌, നിന്നെ രണ്ട്‌ നാള്‍ കാണാതാവുമ്പോ, തിരിച്ചുവരു, ഒരു രസോമില്ലാ, പിണങ്ങിയോ സുമീ.. എന്നുള്ള ഒരു സങ്കടമുണര്‍ത്തലുകളുമുണ്ടാവരുത്‌.

നിന്നെ ഞാനും ചാറ്റില്‍ കാണാറുള്ളതല്ലേ? നീ എന്നോട്‌ എത്ര കുറച്ചാണു മിണ്ടുന്നത്‌? അതേ സമയം, എത്ര കമന്റുകളാണു നീ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്ക്‌ വേണ്ടി പോസ്റ്റ്‌ ചെയ്യുന്നത്‌? അവരുടേ മക്കളുടെ അസുഖത്തിനു വേണ്ടി പോലും നീ എന്തിനു നേര്‍ച്ച നേരുന്നു? നിനക്കിനി ബന്ധു ഞാനും എന്റെ ബന്ധുക്കളും വീട്ടുകാരുമല്ലേ?

ഒരുപാട്‌ ബാച്ചിലേഴ്സ്‌ പിള്ളേരുമായി നിന്റെ ചങ്ങാത്തവും കിളികൊഞ്ചലും എല്ലാരും അറിയുന്നില്ലേ? എത്ര പേരുടേ എഴുത്താണു നിന്റെ മെയില്‍ ബോക്സില്‍ നിറയുന്നത്‌? വൈകുന്നേരത്തേ നമ്മുടെ കൂടിക്കാഴ്ചകളില്‍ കൂടി നിന്റെ ഫോണില്‍ അവരുടെ സന്ദേശങ്ങളും, അന്വേക്ഷണങ്ങളും എന്ത്‌ കൊണ്ട്‌ വരുന്നു?

നീ പറയുന്ന നെറ്റ്‌ സൗഹൃദമെങ്കില്‍ എന്ത്‌ കൊണ്ട്‌ അത്‌ സായാഹ്നങ്ങളിലേയ്കും കൂടിക്കാഴ്ചകളിലേയ്കും എത്തി നില്‍ക്കുന്നു? അവര്‍ നിനക്ക്‌ പിരിയാനാവാത്ത ബന്ധം പോലയല്ലേ നീ അവരോട്‌ മിണ്ടുന്നത്‌? കല്ല്യാണത്തിനു വിളിയ്കാന്‍ മാത്രം എന്ത്‌ ബന്ധമാണു നിനക്കവരൊട്‌?

നിനക്ക്‌ എഴുതണമെന്ന് അത്രയ്ക്‌ നിര്‍ബ്ബന്ധമുണ്ടെങ്കില്‍ തുടര്‍ന്നോളു. പക്ഷെ കമന്റ്‌ ഓപ്ഷന്‍ വേണ്ട. അവളുടെ മുകുന്ദേട്ടന്‍ തുടര്‍ന്നുകോണ്ടേ ഇരുന്നു.

അവള്‍ ഓര്‍ത്തു.. ഈശ്വരാ എന്തൊരു പരീക്ഷണം... എനിക്ക്‌ ജീവനു തുല്യമല്ലേ മുകുന്ദേട്ടന്‍? എത്ര കൊല്ലമായി നെഞ്ചിലേറ്റി നടക്കുന്നു. എന്നിട്ടും ഈ ഒരു സൗഹൃദത്തേ എന്തു കൊണ്ട്‌ ഇത്രയും പഠിച്ച ഇദ്ദേഹം മനസ്സില്ലാക്കുന്നില്ലാ?

ഞങ്ങളുടെ ഭാവി ഐശ്വര്യപൂര്‍ണമാവുമോ? എനിക്ക്‌ എന്റെ ബ്ലോഗും പ്രിയ സുഹൃത്തുക്കളേയും നഷ്ടപെടുമോ? ഞനെന്താണു വേണ്ടത്‌? വിവാഹ ജീവിതത്തിലേയ്ക്‌ കാലൂന്നിയിരുയ്കുന്ന എന്റെ ഈ നീറിപുകയുന്ന മനസ്സ്‌ ഒന്ന് തണുപ്പിയ്കാന്‍ ദയവായി ഇതിലൂടെ ഒരു മറുപടി തരൂ ഡോക്ടര്‍...

Wednesday, September 27, 2006

പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 37

ഉറക്കം വരാതെ അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു, പിന്നെ ഓര്‍മകള്‍ ചികഞ്ഞു., ദേവയാനീടെ മകന്റെ വിസ ശരിയായോ ആവോ? മണിയമ്മായീടെ വീട്‌ എത്ര വരെ ആയിക്കാണും, പാവം ഒരുപാട്‌ ലോണോക്കെ... രാമൂന്റെ കുഞ്ഞിന്റെ ഓപ്പറേഷന്‍ കഴിഞ്ഞിട്ടുണ്ടാവുമോ? കല്ല്യാണീടെ ഭര്‍ത്താവ്‌ ഇപ്പഴും തല്ലുന്നുണ്ടാവുമോ? അവളുടെ തീരാദുരിതം...

പിന്നെയും തിരിഞ്ഞ്‌ കിടന്നപ്പോള്‍ അവള്‍ മനസ്സില്‍ കരുതി, രാത്രി 9 മണീടെ കടും ചായ കുടി നിര്‍ത്തണമെന്ന് എന്നും വിചാരിയ്കും, ഈ നശിച്ച ഉറക്കമില്ലായ്മ....

Tuesday, September 26, 2006

ഈ പോസ്റ്റ്‌ കലേഷിനു വേണ്ടി...

അമേരിയ്കേന്ന് ഉമേഷും കുടുംബവും, കുട്ട്യേടത്തി, ഹന്നവാവ, മഞ്ചിത്ത്‌, പിന്നെ ബിന്ദു,, രേഷ്മ, നമ്മടെ ഇഞ്ചി വാവ കുടുംബം,ആദിത്യന്‍.. പിന്നെ ആരാണാവോ, അയ്യോ ആ സസ്നേഹം സന്തോഷും കുടുംബവവും.... എല്ലാരും ഉണ്ടാവും തീര്‍ച്ച. സിബുവും, ഏവുരാനും, കെവിനും ഒക്കെ വരും. അതിരാവിലെ തന്നെ എത്തും. ആരെങ്കിലും വിട്ടുപോയെങ്കില്‍ ഒന്ന് അന്യോന്യം വിളിച്ച്‌ അറിയിയ്കണമെന്ന് പറഞ്ഞിട്ടുണ്ട്‌. ആരേയും കണ്ടിട്ട്‌ കൂടിയില്ലാ,എന്നാലും പരിചയക്കേട്‌ ഒന്നുമുണ്ടാവില്ലാ. ആ ഉമേഷന്‍ മാഷെങ്ങാനും എല്ലാ ചീത്തയും കൂടി ഒന്നിച്ച്‌ പറയുമോ ആവാ? സ്വകാര്യത്തിലു വേണോട്ടോ....

പിന്നെ കൊച്ചീന്ന് ആരൊക്കെ... ബ്ലോഗ്ന്ന് പറഞ്ഞ്‌ കയറീത്‌ സൂവിന്റെ ബ്ലോഗിലാ ആദ്യം.....
സൂവും മണിച്ചേട്ടനും,(സൂ നേരത്തേ വരണെ.. പിടിപ്പത്‌ പണിയുണ്ടാവും)ഉമേച്ചി, ഗോപ്യേട്ടന്‍,അരുണ്‍ വിഷ്ണു, തുളസീ, കുമാര്‍, സുമ, കല്ല്യാണി വാവ, ഇക്കാസ്‌, വില്ലൂസ്സ്‌, പച്ചാളം, രായമാണിയ്ക്യം, മുല്ലപ്പൂ, ദുര്‍ഗ്ഗ, ഒബിയും ഭാര്യയും, തിരുവനന്തപുരത്തീന്ന് ചന്ദ്രേട്ടനും കുടുംബവും, . .ഞാന്‍, സഹയാത്രികന്‍, നിക്ക്‌, നാട്ടിലേ എല്ലാരും ആയോ ആവോ.. ഒന്ന് ലിസ്റ്റ്‌ കമ്പ്ലീറ്റ്‌ ആക്കിയേ ഇക്കാസേ.... എന്നിട്ട്‌ എല്ലാരേയും കൂട്ടി വരൂട്ടോ....

ബാഗ്ലൂര്‍... ശ്രീജിത്ത്‌...(ആ ചെക്കന്‍ പറയും.. റൂം വേണം, രാത്രി യാത്ര, പല്ലു തേയ്കണം, ....ചെക്കാ ആ 400 രുപ കണക്ക്‌ ഒന്ന് സെറ്റിലാക്ക്‌ നീ ആദ്യം..), പിന്നെ ബാഗ്ലൂര്‍ ആരാ ശ്രീജിത്തേ... ചാത്തുണ്ണീ... എനിക്കങ്ങട്‌ നിശ്ചയം പോരാ... ഒന്ന് എല്ലാരോടും കാര്യം പറഞ്ഞ്‌ കൂട്ടി വാ ട്ടോ, നേരത്തേ വരണെ.. അല്‍പം ഡെക്കറേഷന്‍ ഒക്കെ നീ തന്നെ നോക്കി..

പിന്നെ ബെന്നീ, സൂഫി, യാത്രാമംഗളം.. ഒന്ന് ഇവരോടും കൂടി പറയൂ,,, കൈപ്പള്ളി ഇപ്പോ ബ്ലോഗിലുണ്ട്‌... പറഞ്ഞിട്ടുണ്ട്‌. വരും .. തീര്‍ച്ച.


കുവൈറ്റീന്ന് വിശ്വം, സംഗീത, ആച്ചി..... ജപ്പാനീന്ന് എന്റെ പ്രിയവക്കാര്‍( (കുടുംബം ഉണ്ടോ ആവോ, കള്ളനാ അവന്‍, ആരോടും ഇത്‌ വരെ ഒന്നും പറയാതെ... വരട്ടെ ഇങ്ങട്‌ ആ പാസ്പ്പോര്‍ട്ടില്‍ സൂത്രത്തില്‍ നോക്കിയാ അറിയാലോ)....) ഖത്തീറീന്ന് സ്വാര്‍ഥന്‍, സ്വപന... റിയാദീന്ന് സുനില്‍.. ആഫീക്കേന്ന് നമ്മടെ അരവിന്നന്‍... റ്റിക്കറ്റ്‌ ഒക്കെ ശരിയായി കാണൂല്ലോ അല്ലേ?

ദുബായീന്ന്.. ദേവന്‍, ഭാര്യ വരുമോ ആവോ? പെരിങ്ങ്സിജി, കണ്ണൂസ്സ്‌, സിദ്ധാര്‍ഥന്‍, കലേഷും റീമയും, റീമേ, ഒന്ന് ഉത്സാഹിച്ച്‌ വാ ട്ടോ, ഒന്നു കണ്ടിട്ടും കൂടിയില്ലല്ലോ .. പിന്നെ ഇടിവാല്‍, ദില്‍ബന്‍, ദിവാസ്വ്പനം, പിന്നെ ഈ അഗ്രജന്‍, അംഗനാഗാരി,ഇബ്രുജീ, ഇവരെയൊക്കെ അറിയൂം കൂടിയില്ലാ, എന്നാലും വരുമ്ന്ന് തന്നെ പ്രതീക്ഷ. വിശാലനും സോണയും, ചുന്തരികളും, നമ്മടെ ഗന്ധര്‍വന്‍ മാഷു, വഴക്കാണേങ്കിലും വരൂട്ടോ.. (41 ഇഞ്ച്‌ ടീവിയുമുണ്ട്‌ ട്ടോ, നോട്ട്‌ ദ പോയിന്റ്‌..... ) , അനിലും സുധയും, കണ്ണനുണ്ണിമാരും, അപ്പൂനു കൂട്ടായി,.. അബുദാബീന്ന് സമീറ, കുറുമാന്‍ എത്തിയോ ആവോ? സാക്ഷീനെ ഈയിടായി കണ്ടിട്ടേയില്ലാ ബ്ലോഗിലു. എന്നാലും വരും തീര്‍ച്ച. പുതിയതാരോ ഒക്കെ ഉണ്ട്‌ യു. എ യീന്ന്.. കരീം മാഷ്‌.. ആ മുസാഫിര്‍... മാഗ്നിഫൈയര്‍....... അങ്ങനെ പലരും. കലേഷേ ഒന്ന് വിളിച്ച്‌ പറഞ്ഞ്‌ കൂട്ടി വാ ട്ടോ. പിന്നെ പാര്‍വതി, ജ്യോതിര്‍മയി, കല്ലേച്ചി... ആരേയും ലിസ്റ്റീന്ന് വിടല്ലെ... ആ ബ്ലോഗ്‌ ചുരുള്‍ ഒന്ന് നിവര്‍ത്തി നോക്കൂട്ടോ.


അപ്പോ ഇനി മെനുവിലേയ്ക്‌ കടക്കാം.

പ്രാതല്‍.. അമേരിയ്കക്കാരൊക്കെ യാത്ര ചെയ്ത്‌ ക്ഷീണിച്ച്‌ ആവും വരുക, പാവങ്ങള്‍ .... ഉമ്മറത്തെ ഹോട്ടലിലു സ്യൂട്ട്‌ ബുക്ക്‌ ചെയ്തിട്ടുണ്ട്‌. രാവിലെ പ്രാതലിനു പോയി വിളിച്ചാമതി. ഉറങ്ങട്ടെ അവരു നല്ലോണം.

ദേ ബാച്ച്ലെര്‍സ്‌ വരുന്നതൊക്കെ കൊള്ളാം ആ അമ്മേടെം കുഞ്ഞിന്റേം കാര്യം ഒക്കെ തീര്‍ത്തിട്ടെ പോരാവുട്ടോ.. ചുമ്മാ ശര്‍മാജിയ്ക്‌ പണിയാക്കല്ലേ... ആ കുഞ്ഞ്‌ ബാഗ്ലൂര്‍ പോയതായിട്ടും, ഒരു കണ്ണാടിക്കാരനേ കണ്ടതായിട്ടും ഒക്കെ പറയുന്നുണ്ടായിരുന്നു.

പ്രാതലിനു, ഇഡ്ഡലി, ഉള്ളി സാമ്പാര്‍, അപ്പം സ്റ്റ്യൂ, ഇഡിയപ്പം കടലക്കറി, സേമിയ വെജിറ്റബിള്‍ ഉപ്പുമാ, കേസരി, മൈസൂര്‍ പാക്‌, ഫില്‍റ്റര്‍ കോഫി.. ചായ

അതു കഴിഞ്ഞ്‌ വേണമെങ്കില്‍ കറങ്ങാന്‍ പോണവരു പോയ്യ്ക്കോട്ടെ, അപ്പോഴേയ്കും വീടൊക്കെ ഒഴിച്ച്‌ സദ്യയ്ക്‌ വട്ടം കുട്ടാം. കുഞ്ഞുവാവകളെ ഒക്കെ ഇവിടെ വിട്ടു പോകണം ട്ടോ. അപ്പൂം ശര്‍മാജിയും കൂടി നോക്കി കൊള്ളും. എന്തൊക്കെയോ ഗേംസ്‌ ഒക്കെ തട്ടി കൂട്ടിയിട്ടുണ്ട്‌.

പിന്നെ ഉച്ചയ്ക്‌ സദ്യ.. ഞാന്‍ ആദ്യം ആലോചിച്ചു, ഫ്രെഡ്‌ റെസും സാലടും.... പിന്നെ കരുതി.... ആകെ ഒരു നെയ്യ്‌ മണം ആവും വീട്ടില്‍. സദ്യ മതി...

നല്ല തുമ്പപ്പു ചോറു, നറും നെയ്യ്‌, പരിപ്പ്‌, എരിവുള്ള കായം മണക്കുന്ന സാംബാര്‍, കാംബേജ്‌ തോരന്‍, വെള്ളിരിയ്ക കിച്ചടി, പൈനാപ്പിള്‍ പച്ചടി, എളവന്‍ പയറു ഓലന്‍, ചേന, കടല കൂട്ട്‌,സ്പെഷല്‍ ആയീട്ട്‌ അല്‍പം ഉള്ളി തീയ്യല്‍ ഉണ്ട്ട്ടോ. കട്ടി അവിയല്‍, പുളിയിഞ്ചി, നാരങ്ങക്കറി, പപ്പടം, കരിങ്ങാതല്‍ ചൂടുവെള്ളം... തൈരു വേണോ? അതോ സംബാരമോ... നാരകത്തിന്റെ ഇല കൊണ്ട്‌ വന്നിട്ടുണ്ട്‌.. അപ്പോ സംഭാരം മതി.

ദേ കറങ്ങാന്‍ പോയവരു വന്നു. ശ്രീജിത്തേ, കലേഷേ.. ആ ഇല യൊക്കെ ഒന്ന് ഇടു... വിളമ്പല്‍ ശര്‍മാജിയ്കു വശമില്ലാട്ടോ.. അതോണ്ട്‌ ഒരു കൈ സഹായം....

ഹാവും സദ്യ കഴിഞ്ഞു... ആ 203യും 304 ഉം ഒക്കെ കാലിയാ, ഞാന്‍ ആ നാത്തൂരോട്‌ പറഞ്ഞിട്ടുണ്ട്‌.. ഉച്ചയ്ക്‌ ഒന്ന് തുറന്ന് കൊടുക്കാന്‍... അല്‍പം എല്ലാരും നടു നിവര്‍ത്തട്ടെ.. അപ്പൂ... നീ ആ ഹന്നേന്നയും, നിളയേയും,ഇളയേയും, കല്ലൂനേയും, വിശാലന്റെ സുന്ദരീകളേയും ഒക്കെ ഒന്ന് കാര്‍ട്ടുണിട്ട്‌ കാണിയ്ക്‌... വലിയവരൊക്കെ ഒന്ന് ഉറങ്ങട്ടെ..


മണി അഞ്ചായി... ചായ ആവാം അല്ലേ... ചക്കപഴം വരട്ടി കൊണ്ടു വന്നു, അതൊണ്ട്‌ ഇലയിടയാ, പിന്നെ കപ്പയും കാന്താരിമുളക്‌ വെളിച്ചണ്ണകൂട്ടി ചതച്ചത്‌.. കുട്ടികള്‍ക്ക്‌ പഴം പൊരിയാവം ല്ലെ.... അപ്പു പറയുന്നു വീ വില്‍ ഗോ ട്ടു ബീച്ച്‌ ആന്‍ഡ്‌ ഹാവ്‌ അമ്മാ... ഓ ശരി.... ഒരു സ്വിമ്മിംഗ്‌ ആവും എല്ലാര്‍ക്കും... ശ്രിജിത്തേ... മക്കളെ ഒക്കെ ഒന്ന് നോക്കണേ... എന്ത്‌ രസാ അല്ലാ.. എല്ലാരും കൂടി ബീച്ചിലിരുന്ന് കപ്പയും ഉള്ളി ചമ്മന്തിയും, ഇലയടയും... വക്കാരി ആ കട്ടന്‍ കാപ്പി ഒന്ന് ഇല്ലാര്‍ക്കും കൊടുക്കൂ...

മണി 10 ആയീലോ... എല്ലാര്‍ക്കും ക്ഷീണായില്ലേ... ആ ബീച്ചിപോയി ആര്‍മാദിച്ചപ്പോ ഞാന്‍ കരുതിയാതാ.. കുട്ടികള്‍ കളിച്ച്‌ മദിച്ച്‌ ദേ കണ്ടോ ഉറങ്ങി പോയി... എന്നാലും കലേഷേ നീ ആ ഡിന്നര്‍ ഒന്ന് വിളമ്പിയ്കോ വേഗം. ..

ചപ്പാത്തിയും കടലക്കറിയും, പിന്നെ ചിലര്‍ പറഞ്ഞു, കഞ്ഞീം പയറും പപ്പടവും മതീന്ന്. എനിക്ക്‌ എളുപ്പവുമായി. ഉള്ളിചമ്മന്തി കൂട്ടി പപ്പടം ഞരടി കഞ്ഞീ കുടിയ്കാനായി തിരയ്ക്‌ കൂടുതല്‍....


എല്ലാരും നേരത്തേ കിടന്നോളൂ, രാവിലെ നേരത്തേയല്ലേ എല്ലാരുടെയും ഫൈറ്റ്‌?

അല്ലാ അതുല്യേച്ചി... ഇതൊക്കെ....

എല്ലാത്തിനും കാരണം ഈ കലേഷ്‌ ഒറ്റ ഒരുത്തനാ.. ചേച്ചി എഴുത്‌.... വരമൊഴി ഡൗണ്‍ലോട്‌ ചെയ്യ്‌ ചേച്ചി.. ഈസിയാ... ദേ കലേഷേ... എനിക്ക്‌ ക്ഷമയില്ലാട്ടോ.. എനിക്ക്‌ അക്ഷരം ഒന്നും വഴങ്ങുന്നില്ല. പറ്റിലാ എനിക്കീ പണി.. ഇല്ലാ ചേച്ചി.. പറ്റും, ട്രൈ ചെയ്യ്‌... എന്നെ വിളിച്ചാ മതി ഇടയ്ക്‌... (ഒരു മണിക്കൂറു വീതം വിളിച്ചു ഒരാഴ്ചയ്ക്‌....) അങ്ങനെ... ഞാന്‍ എല്ലാര്‍ക്കും ഒരു ശല്ല്ല്യമായിട്ട്‌ ഇപ്പോ ഒരു കൊല്ലമായീ...

Saturday, September 23, 2006

ദേ ഇങ്ങട്‌ നോക്കിയേ.......

Wednesday, September 20, 2006

പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 36

ഇത്രയും കാലും താങ്ങും തണലുമായി കൂടെ നിന്നിട്ട്‌, ഒരു മുന്നറിയിപ്പും തരാതെ ദൈവം ഇത്‌ എന്തിനെന്നോട്‌ ചെയ്തു? ഒന്നോ രണ്ടോ ആഴ്ച സുഖമില്ലാതെ കിടന്നിരുന്നെങ്കിലും വേണ്ടില്ലായിരുന്നു.

ചേതനയറ്റ ആ മുഖം നോക്കി അവള്‍ പൊട്ടി പൊട്ടി കരഞ്ഞു. ഞാനെന്ത്‌ തെറ്റാണു ചെയ്തത്‌? ഇനി എങ്ങനെയാണു മുന്നോട്ട്‌ പോവുക. കണ്ണിനു പൂങ്കനിയും, മനസ്സിനെന്നും കുളിരും നല്‍കിയിട്ട്‌ ഒരു നിമിഷം കൊണ്ട്‌ എല്ലാം തുടച്ച്‌ നീക്കപ്പെട്ടില്ലേ? അവള്‍ പിന്നേയും പിന്നേയും സൂക്ഷിച്ച്‌ നോക്കി, ജീവന്റെ ഒരു തുടിപ്പെങ്കിലും.... ഇല്ലാ, ഇനി ഒരു രക്ഷയുണ്ടാവുമെന്ന് തോന്നിന്നില്ലാ. പോയി എല്ലാൂം പോയി...

അവള്‍ക്ക്‌ ഒരു എത്തും പിടിയും കിട്ടിയില്ലാ ഭാവിയേ കുറിച്ച്‌, പിച്ച വച്ച്‌ നടക്കാന്‍ പാകത്തിനു കുറെ കുരുന്നുകള്‍ ബാക്കി, അവള്‍ക്ക്‌ ചുറ്റുമുള്ള ലോകം ആകെ കറങ്ങുന്നത്‌ പോലെ തോന്നിയവള്‍ക്ക്‌... ഈ ഒരു അവസരത്തില്‍ എന്ത്‌ ചെയ്യാനാവും......

ഈ ദുര്‍ഗതിയ്ക്‌ ഞാന്‍ തന്നെ ഉത്തരവാദിയെന്ന് എല്ലാരും പറയില്ലേ? പക്ഷെ ഞാനായിട്ട്‌ ഒരു ജീവന്‍ ഇല്ലാതാക്കുമോ? ഇല്ലാ നീ തന്നെ, നീ തന്നെ ...അവള്‍ ഒരുപാടു തവണ ആ അശരീരി കേട്ടു.

ഞാനോ.... അതെ.. നീ തന്നെ...അതെ.. നീ തന്നെ...

ഇനിയിപ്പോ.......
..
..
..
..
..
..
..
..
..
..
..
..
..
..
..
..
..
..
..
..
..
..
..
ഒന്നും പ്രത്യേകിച്ച്‌ ചെയ്യാനില്ലാ, ആ കുമാര്‍ജി ചെയ്തപോലെ നമ്മടെ ശ്രീജിത്തിനെ വിളിച്ച്‌ അഡ്മിന്‍ പവര്‍ അങ്ങട്‌ കൊട്‌.... പക്ഷെ ഡീലീറ്റ്‌ ബട്ടണ്‍ നെക്കീത്‌ കൊണ്ട്‌....

വൈതരണി

പ്രിയപ്പെട്ട അച്ഛനും അമ്മയ്കും,

നിങ്ങളുടെ പ്രിയപ്പെട്ട മകന്‍ 17 വയസ്സുകാരന്‍ ഒരിയ്കലും ചെയ്യാന്‍ പാടില്ലാത്തത്‌ ചെയ്തിരിയ്കുന്നു. ഒരു വേലക്കാരിയുമൊത്ത്‌ ഒളിച്ചോടുക എന്നത്‌ ഒരിയ്കലും നിങ്ങള്‍ക്ക്‌ ചിന്തിയ്കാന്‍ കൂടി കഴിയാത്തതാണെന്ന് എനിക്കറിയാം. പോരാത്തതിനു ഇനി നേരം വെളുത്താ പ്രായപൂര്‍ത്തിയാവാത്ത ഞാന്‍ കല്ല്യാണം കഴിച്ചാലുള്ള്‌ പൊല്ലാപ്പ്‌ കോടതി വഴി വേറയും നമക്കുണ്ടാകും. ക്ഷമ

ഞാനറിയാതെ അവളുമായി അടുത്തു പോയി. പോരാത്തതിനു അവള്‍ എന്നും എന്നെ ശാരീരികമായി ബന്ധപെടുവാന്‍ പ്രേരിപ്പിച്ചിരുന്നു. വേണ്ട സുരക്ഷിതത്വമൊന്നുമെടുക്കാതെ ആണു ഞങ്ങള്‍ ഇതിനു മുതിര്‍ന്നത്‌. ഏയിഡ്സ്‌ എന്ന ദുരന്തം എന്നെ ഉറ്റു നോക്കുന്നു. -ക്ഷമ

നിങ്ങള്‍ എന്നെ പഠിപ്പിയ്കാന്‍, എന്റെ പേരിലിട്ടിരുന്ന 3 ലക്ഷത്തിന്റെ നിക്ഷേപം ഞാന്‍ അച്ഛന്റെ കള്ളൊപ്പിട്ട്‌ പിന്വലിപ്പിച്ചിട്ട്‌ അവളുടെ അച്ഛനു സ്ഥലം വാങ്ങാന്‍ കൊടുത്തു. അച്ഛന്‍ പി.എഫീന്ന് പിന്വവലിച്ച പൈസയാണെന്നറിയാം എന്നാലും ചെയ്യേണ്ടി വന്നു. അവള്‍ടെ അച്ഛന്‍ എന്നെ മുള്‍മുനയില്‍ നിര്‍ത്തി എന്നെ കൊണ്ട്‌ ചെയ്യിച്ചാതാണിത്‌ - ക്ഷമ

ബാങ്കില്‍ നിന്നും പിന്വലിയ്കുക അത്ര എളുപ്പമായിരുന്നില്ല. എങ്കിലും ബാങ്കിലേ തോമാസ്‌ അങ്കിളിനേ ഞാന്‍ "അലങ്കാറില്‍" കൊണ്ട്‌ പോയി വേണ്ടവണ്ണം സല്‍ക്കരിച്ചു. അവിടെ എനിക്ക്‌ നാലുമാസത്തേ പൈസയും കടമുണ്ട്‌.ആ വഴിയ്കു പോവുമ്പോള്‍ ബാറുടമ ചോദിയ്കും, അച്ഛന്‍ അപ്പോ റ്റെന്‍ഷന്‍ വേണ്ടാന്ന് കരുതി പറഞ്ഞതാണു. ഞാന്‍ അച്ഛന്‍ കഴിച്ച ബീയറീന്ന് ബാക്കി കുടിച്ച്‌ കുടിച്ച്‌ അതിനോട്‌ പ്രിയം തോന്നിയതാണു. അതാണു എന്നെ ബാറില്‍ കൊണ്ട്‌ എത്തിച്ചത്‌. ക്ഷമ

ഫീസ്‌ സ്ക്കൂളിലേ ഒരുപാടു മാസമായി കൊടുത്തിട്ടില്ലാ. അതൊക്കെ അങ്ങനേയും ഇങ്ങനെയും മറിഞ്ഞു പോയി. ഇടയ്ക്‌ ആ ഖാദറിക്കാ തരുന്ന "പൊതി" യാണു പെസ വഴി മാറ്റി വിട്ടത്‌. സ്കൂളുകാരന്വേക്ഷിയ്കുമ്പോ അച്ഛനു കണ്‍ഫ്യ്യ്സൂഷനാവരുത്‌. - ക്ഷമ


നമ്മടെ വീടിന്റെ ഡോക്യുമെന്റ്സ്‌ ഒരു അഡ്ജജസ്റ്റ്മെന്റിനു ഞാന്‍ ആ കുറികമ്പനിയില്‍ കൊടുത്തു. കഴിഞ്ഞ തവണ ടൂറു പോയപ്പോ അവിടെ ഒരു മേഴ്സി ഞങ്ങളെ വലയിലാക്കി. ബോധംകെട്ട്‌ കിടക്കുകയായിരുന്ന ഞങ്ങളെ പലതിനും അവള്‍ ഉപയോഗിച്ചു. എന്തൊക്കെയോ ക്യാമറയിലും പിടിച്ചു. അതില്‍ നിന്ന് ഊരി പോരാന്‍ 50,000 അവള്‍ ചോദിച്ചപ്പോ ആകെ തോന്നിയ മാര്‍ഗ്ഗം ഇതാണു. - ക്ഷമ

ചായിപ്പിലെ മരയലമാറയില്‍ എട്ട്‌ പത്ത്‌ സിഡികള്‍ ഇരിപ്പുണ്ട്‌. അമ്മയെങ്ങാനും എത്തും മുമ്പ്‌ അച്ഛന്‍ ദയവായി അതെടുത്ത്‌ മാറ്റണം. ഇട്ട്‌ നോക്കരുത്‌ എന്ന് പ്രതേയ്യ്കം പറയണ്ടല്ലോ. നിങ്ങള്‍ രണ്ടു പേരും ജോലിയ്കു പോവുമ്പോള്‍ എനിക്കു നേരം പോക്കിനു മറ്റേന്താണു വക? - ക്ഷമ

ഇത്രയും നിങ്ങള്‍ നടുക്കത്തോടു കൂടിയാണു വായിച്ചതെന്ന് അറിയാം. അതിലും ഒരുപാട്‌ നടുക്കത്തോടു കൂടിയാണു ഞാന്‍ ഒന്നിനും കൊള്ളാത്തവനെന്നും. കാശു മുടിച്ചെന്നും മറ്റുമുള്ള ശകാരവര്‍ഷങ്ങള്‍ ഞാന്‍ കേട്ടത്‌. ഇഞ്ചിനിയറിംഗ്‌ ഇന്റ്രന്‍സിനു റാങ്കില്‍ പുറകേ ആയി പോയത്‌ കൊണ്ട്‌ മാത്രമാണു ഞാന്‍ ഒന്നിനും കൊള്ളാത്തവന്‍ എന്നറിഞ്ഞത്‌ എന്നെ ഒരുപാടു വേദനിപ്പിച്ചു. അതിലും വലിയ ഒരുപാട്‌ തെറ്റുകള്‍ ഉണ്ടെന്ന് നിങ്ങള്‍ അറിയുക. ഞാന്‍ എവിടെയും പോയിട്ടില്ലാ, അപ്പുറത്തേ മായ ആന്റിയുടെ വീട്ടില്‍ ഉണ്ട്‌. ഇനി ഇന്റ്രന്‍സ്‌ എഴുതിയ്കാന്‍ നിര്‍ബദ്ധിയ്കില്ലാ എന്ന് വാക്ക്‌ തരുമെങ്കില്‍ ഞാന്‍ തിരിച്ച്‌ വരാം.

എന്ന് സ്വന്തം

റോഷന്‍

Sunday, September 10, 2006

തിരിച്ചെത്തിയ ചെവിയിലേ വണ്ട്‌

എല്ലാരുടെയും ബ്ലോഗില്‍ കയറി അടിയുണ്ടാക്കുന്നതില്‍ പ്രമുഖതയുള്ള മലയാള ബ്ലോഗരില്‍ ഒരാളായ അതുല്യ തിരിച്ചെത്തിയതറിഞ്ഞ്‌, വിമാനത്താവളത്തിലും ഷാര്‍ജയിലുമായി കുതിച്ചെത്തിയ പത്ര റിപ്പോര്‍ട്ടമാര്‍ക്ക്‌ അവര്‍ നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ :-

റി: യാത്രയോക്കെ.....

അതുല്യ: ഒരുവിധം സുഖമായിരുന്നു. അവസാന നിമിഷം അപ്പുവിന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ഓണവും കൂടി ആഘോഷിച്ചിട്ടാണു വിമാനം കയറിയത്‌, അതു കൊണ്ട്‌, ആദ്യം ബുക്ക്‌ ചെയ്യ്തിരുന്ന നേരിട്ടുള്ള വിമാനം ക്യാനസലാക്കി മുംബായ്‌ വഴി വന്ന തലവേദന നിലവിലുണ്ട്‌.

റി: നാട്ടില്‍ ഒരുപാട്‌ ദിവസം കഴിച്ചുകൂട്ടിയതായി അറിഞ്ഞു. ആദ്യ ദിവസങ്ങള്‍ ശരിയ്കും തിരക്കായിരിന്നിരിയ്കും അല്ലേ?

അതുല്യ: ശരിയ്കും തിരക്കായിരുന്നു. എയര്‍പ്പോര്‍ട്ടില്‍ നിന്നും ഉറങ്ങിയാടിയ അപ്പുവിനേയും കൊണ്ട്‌ ഇമിഗ്രേഷന്‍ ക്യൂ ഒരു ഒരു മണിക്കൂര്‍. നാലു രാജ്യങ്ങളിലേ വിമാനമാണു ഒരേ സമയത്ത്‌ എത്തിയത്‌. പിന്നെ നമ്മുടെ വിശ്വംജിയുമായി ഒരു അവസാന നിമിഷ കരാറുണ്ടായിരുന്നു. വിമാനത്താവളത്തില്‍ വച്ച്‌ കാണാംന്ന്. മകളുടെ കൈയ്യില്‍ ഒരു തവള സഞ്ചിയുണ്ടാവുമെന്നും, പിങ്ക്‌ ഉടുപ്പാണു ധരിച്ചിരിയ്കുന്നത്‌ എന്നും., വിശ്വം ഒരു പച്ച ഷര്‍ട്ടാണെന്നും... ഈവിധം വേഷധാരിയേ ഒക്കെ അന്വേഷിച്ച്‌ ഒരു മണിയ്ക്കൂര്‍ പിന്നേയും കളഞ്ഞും.. സാധനം കൈയ്യിലുണ്ടോ.... സാധനം കൈയ്യിലുണ്ടോ.........

വിശ്വം എന്നോടുള്ള ദേഷ്യം തീര്‍ത്തതാണെന്ന് പീന്നിടുള്ള സമഗ്രമായ അന്വേഷണത്തില്‍ തെളിഞ്ഞു. പ്രീപേയ്ട്‌ റ്റാക്സിയില്‍ കയറി കൊച്ചീന്ന് പറഞ്ഞ്‌ മയങ്ങി... ഒരു മണിക്കൂര്‍ കഴിഞ്ഞിട്ട്‌ കണ്ണു തുറന്നപ്പോഴും വണ്ടി ആലുവ പാലത്തില്‍ തന്നെ... ദുബായിലേ ബ്ലോക്കീന്ന് ഓടി രക്ഷപ്പെടുവാന്‍ കൊച്ചിയിലേത്തിയെട്ട്‌ പഞ്ചറായ ട്ടയര്‍ മാറ്റി സ്റ്റെപ്പിനിയിട്ടപ്പോ അതും പഞ്ചര്‍ എന്ന് മനസ്സിലാക്കിയ പോലെയായി. ഒരുവിധം 2 മണിക്കൂറില്‍ (പോരാത്തതിനു കലൂരിലെ പള്ളിയില്‍ നൊവേന ദിവസം വേറേ) എത്തിപെട്ടു. നേരെ കൃഷ്ണാ നഴ്സിംഗ്‌ ഹോമിലേയ്കാണു പോയത്‌. അടഞ്ഞു കിടന്ന റൂം നംബര്‍ 57 തുറന്നു. മുത്ത്ശ്ശീ അനക്കം കേട്ടത്‌ കൊണ്ടാവണം തിരിഞ്ഞു നോക്കി.

പാട്ടീമ്മ : ആരു...

ഞാന്‍ : അമ്മാ, ഞാന്‍ അതുല്യാവാക്കും, കൂടെ കുഴന്തെയും വന്തിരുക്കാന്‍...

പാട്ടീമ്മ : നീ ആത്തുക്ക്‌ പോലയാ....

ഞാന്‍ : ഇല്ലെ, പാത്ത്‌ പോറൊമ്ന്ന് നിനച്ചേന്‍..

പാട്ടീമ്മ : പോയി കുളിച്ച്‌ തൂങ്കി, ആത്തേയെല്ലാം ശരിയാക്കി വന്താ പോരും.

ഞാന്‍ : വേറെ ആരും ഇല്ലയാ.. ഹോം നഴ്സ്‌ ഉണ്ട്ന്ന് അണ്ണാ ചൊന്നാനേ..

പാട്ടീമ്മ : ഇല്ലെ, അവളെ നേത്തയ്ക്‌ ചൊല്ലി വിട്ടേന്‍.. അവള്‍ ശരിയില്ലൈ. കണ്ണും കൈയും കാട്ടി അപ്പാവെ അവള്‍ പാട്ടിലാക്കുവള്‍, നാന്‍ ബാത്ത്രൂം പോന വഴിയ്ക്‌ ഹോര്‍ലിക്സ്‌ കുടുപ്പള്‍, അപ്പോ അത്‌ അക്രമം താനെ.. ആരെയും നംബകൊള്ളാത്‌, കാലം കെട്ട്‌ കടക്ക്‌.. നീ വന്താച്ചെ... ഇനി നീ പോരും.....

ഞാന്‍ മനസ്സില്‍ പറഞ്ഞു, 90 കഴിഞ്ഞ്‌ രോഗാതുരനായി ആരെയും മനസ്സില്ലാക്കാന്‍, മിണ്ടാന്‍ കഴിയാതെ, വല്ലപ്പോഴും ബോധം വന്ന് പോയി കിടക്കുന്ന മുത്തശ്ശനെ ഹോം നഴ്സ്‌ കണ്ണു കാട്ടി മയയ്കുന്നു എന്നു പറയുന്ന രാധപ്പാട്ടിയ്ക്‌ ഇപ്പോ അസുഖം ദേഹത്തിനല്ല, മനസ്സിനാണു. ആ മനസ്സില്‍ ഭീതി ഒരുപാട്‌.. ഞാന്‍ ഒന്നും മിണ്ടിയില്ലാ. പാട്ടി വേഗം എണീന്ന് അച്ഛനോട്‌ പറഞ്ഞു..

ആരു വന്തിരുക്കാ പാരുങ്കോ...

ഒരുപാട്‌ അയാസപെട്ട്‌ മിഴി തുറന്നു അദ്ദേഹം.

പാട്ടി പിന്നെയും .... ആരു തെരിഞ്ചുതാ...

ചുണ്ട്‌ കോട്ടി മറുപടി വന്നു.. ഓ ....

കോടിയ വായിലൂടെ ഇതാവണം പറഞ്ഞത്‌ അരകൊറയായി...

എനിക്കു സമാധാനം. ബോധം ഇനിയും ഈ വക്കീലിന്റെ മനസ്സില്‍ ബാക്കില്‍. ഞാന്‍ അടുത്തെയ്ക്‌ പോയിരുന്നു. ആകെ മൊത്തം റ്റ്യ്ബുകളും ബെഡ്‌ സോറിനു തടയായി വെള്ള പായ്കറ്റുകളും. 90 കിലോവോളം ഉണ്ടായിരുന്ന അദ്ദേഹം 26 കിലോവിലേയ്ക്‌... എല്ലുകള്‍ ഒരുപക്ഷെ തൊലി പൊളിച്ച്‌ എന്നെ തൊടുമോ എന്ന പേടിയില്‍ ഞാന്‍.

ഞാന്‍ : അപ്പാ, അര്‍ജുന്‍ വന്തിരുക്കാന്‍, അവനും നാനും നമസ്സ്ക്കാരും പണ്ണറോം....

പിന്നെയും ബോധം വന്നും പോയും ഇരുന്നു. പാട്ടി ഇടയ്ക്‌ പറഞ്ഞു,

നീ ആത്ത്ക്ക്‌ പോ, റസ്റ്റ്‌ എടുത്ത്‌ നാളെയ്ക്‌ വാ..


പിന്നെയും ഞാന്‍ വണ്ടി കയറി "അതുല്യ" യില്‍ എത്തി. മനസ്സ്‌ പിടഞ്ഞു. അമ്മ ഒറ്റയ്കി ആസ്പ്ത്രിയില്‍..

റി: പിന്നെ കുറെ ദിവസം ആസ്പ്ത്രി തിരക്കായിരുന്നു എന്ന് കേട്ടൂ. വെക്കേഷന്‍ പോയിtt ആസ്പ്ത്രിയില്‍...

അതുല്യ: ശരിയാണു. ഫ്ലാറ്റ്‌ ഒന്ന് ശരിയാക്കി, അരി , മുളക്‌ ഒക്കെ വാങ്ങി ഞാന്‍ ചോറുമൊക്കെ ആയി രാവിലെ ആസ്പ്ത്രിയില്‍ പോവും. ചില മാസികള്‍ ചുറ്റുപാടിലെ കടയില്‍ നിന്ന് വാങ്ങി പാട്ടിയ്കോപ്പം ഇരിയ്കും. വല്ല്പ്പോഴും അഛനു അല്‍പം ഹോര്‍ലിക്സ്‌, അതു മാത്രം ആണു ആഹാരം. മരുന്നിനോടൊന്നും ഒരു തിരിച്ചറിവുമില്ലാ. ഇടയ്ക്‌ പറയും "" ഹോ കഷ്ടം..... പിന്നെ എന്തൊക്കെയോ തുരു തുരേ തെളിയാതെ പറയും, ഞാന്‍ എഴുതി കാണിയ്കും ഇതാ ചോാന്നേള്‍? ഇതാ ചോന്നേള്‍?

മിഴി കോണില്‍ നിന്ന് അല്‍പം കണ്ണീര്‍ പോടിയും. കമ്മ്യൂണിക്കേഷന്റെ അധിപനായിരുന്നു അദ്ദേഹം. ഇപ്പോ.... ഞാന്‍ മനപ്പൂര്‍വം ഇടയ്ക്‌ ബ്ല്ഡ്‌ സെര്‍ക്കുലേഷന്‍ ഒന്ന് ശരിയാക്കാന്‍ ചൊടിപ്പിയ്കും

"ശിവഗിരി കേസ്‌ എന്നാച്ച്‌? സ്വാമിക്ക്‌ ഇനി അധികാരം ഏതാവത്‌ കടയ്കുമാ? അപ്പാക്ക്‌ കൊഞ്ചം കാശ്‌ കിടച്ചത്‌... അതു മിച്ചം ഇല്ലയാ...."

ശിവഗിരിന്ന് കേള്‍ക്കുമ്പോ, ഉഷാറായി കണ്ണ്‍ തുറക്കും, പിന്നെ... ഇനി എന്ത്‌ ശിവഗിരി എന്ന മട്ട്ടില്‍ പിന്നേയും ഉറക്കത്തിലേയ്ക്‌. വേദനയുടെ നരകത്തിലേയ്ക്‌ കയറ്റി വിടാന്‍ ആ ഫിസിയോതേറാപ്പിസ്റ്റ്‌ വരും ഉച്ചയ്ക്‌ 2 മണിയ്ക്‌.. ഇന്നലെ വന്ന ഞാന്‍, ഡോക്റ്റര്‍ഗിരി പഠിയ്കാത്ത ഞാന്‍, ഒരു അഭിപ്രായത്തിനു നിന്നില്ലാ. അദ്ദേഹം വന്ന് ഇദ്ദേഹത്തിനെ എല്ലൂരുന്ന മട്ടില്‍ ചില പ്രയോഗങ്ങള്‍ കാട്ടും. ആ സമയത്‌ ഞാന്‍ ഒന്നും പറയാതെ പാട്ടിയേ കൂട്ടി ബാല്‍ക്കണിയിലേക്ക്‌ ഇറങ്ങും. അച്ഛന്‍ നിലവിളിയ്കു, എന്നെ പിടിയ്കാതെ, കുത്തറത്‌.. കുത്തറത്‌.... അയാള്‍ പോയാ അച്ഛന്‍ പിന്നേയും ഒരു മണിക്കൂര്‍ വേദനയില്‍ പുളയും. പാട്ടി എന്നോട്‌ ഇടയ്ക്‌ ചോദിയ്കും,

"" പൊണ്ണെ... ഒനക്ക്‌ എന്ന തോന്നത്‌.. എത്ര നാള്‍ കൂടെ ഇപ്പടി.... , അന്നയ്ക്‌ ബാത്ത്രൂമിലേ വീഴ്‌ ന്തോണെ അതേ പടി പ്രാണം പോയിരുന്താ പോരും, മൂന്ന് മാസമാച്ച്‌ നാന്‍ ആസ്പ്ത്രിയിലെ.... ""

ശരിയാണു, 90 വയസ്സ്‌ കഴിഞ്ഞ അച്ഛനു 90 ലേക്ക്‌ എത്താന്‍ ഏതാനും മാസം ബാക്കിയുള്ള ശ്രുശ്രൂഷക..... ചിന്തകളില്‍ തെറ്റുണ്ടോ.. ദൈവമേ... കാണപെട്ട ദൈവങ്ങള്‍ എന്നു വിളിയ്കുന്ന ഇവര്‍ക്ക്‌ ഇങ്ങനെ എന്നാല്‍, വല്ലപ്പ്പൊഴും മാത്രം ചുറ്റുപാടുകളെ കുറിച്ച്‌ ചിന്തിയ്കുന്ന എന്റെ കാര്യം.... അനായേസേന മരണം... ദൈന്യം അനേയ്യെന ജീവിതം...

റി: അതിനിടയ്ക്‌ ആയിരുന്നില്ലേ ബ്ലോഗ്‌ മീറ്റിംഗ്‌...

അതുല്യ: അതെ അതെ.....ഇതിനിടയ്ക്‌ എന്റെ നമ്പ്ര് കിട്ടിയവരല്ലാം നാട്ടില്‍ എന്നെ വിളിച്ചിരുന്നും ബ്ലോഗ്‌ മീറ്റിങ്ങിന്റെ ചര്‍ച്ച മുറയ്ക്‌ നടന്നു . വിശ്വവുമായി വിശദ ചര്‍ച്ച നടത്തി, ബ്ലോഗ്‌ മീറ്റിങ്ങിന്റെ ഒരു എകദ്ദേശ രുപത്തില്‍ വന്നെത്തി. . റ്റ്രാഫ്ഫിക്‌ പ്രശനങ്ങള്‍ മാത്രമാണു കുരുക്കായാത്‌ വാസ്തവത്തില്‍. കുണ്ടിന്റേയും കുഴിയുടെയും കല്ലുകളുടെയു, ഇടയ്കുള്ള എന്തോ ഒരു സാധനമാണു റോഡ്‌ എന്ന് നിഘണ്ടുവില്‍ എന്ന് പ്രഘ്യാപിയ്കും എന്ന് കാത്തിരിയ്കണം. വല്ലാത്ത അവസ്ഥ തന്നെ. പരിതാപകരം. ദിനം പടി കൂടുന്ന അപകട മരണങ്ങളും. ഒരു സ്ഥലത്തീന്ന് മറ്റൊരു സ്ഥലത്തേയ്ക്‌ എത്തിപെടാനുള്ള പാട്‌, വിശാലന്റെ ഒരു പുരാണത്തിലെ ഗുഹ ഉഴിച്ചില്‍ പോലയായിരുന്നു. എന്നാലും മീറ്റിങ്ങ്‌ ഒരുപാടു നന്നായി എല്ലാരേയും കാണാന്‍ കഴിഞ്ഞു. വെറും പരിചയങ്ങള്‍, ദൃഡമായ സൗഹൃദങ്ങളായി മാറി. എത്താന്‍ കഴിയാത്ത നാട്ടിലുള്ളവരും ഇല്ലാത്തവരുമാവരെ കുറിച്ച്‌ നഷ്ടബോധം തോന്നി എല്ലാര്‍ക്കും.

റി: ഈ സമയത്ത്‌ മുത്തശ്ശന്‍?

അതുല്യ: പാട്ടി ഇടയ്ക്‌ ഇടയ്ക്‌ പറയും, നീ ആരുട്ടെ ഇപ്പടി പേശറായ്‌? ശര്‍മാക്ക്‌കിട്ടിയാ?? മലയാളം അവര്‍ പഠിച്ചാരാ?

ഞാന്‍ : പാട്ടി, അപ്പa, അന്നെക്ക്‌ കമ്പ്യൂട്ടറിലേ കഥയെല്ലാം വാശിച്ചാര്‍ ഇല്ലയാ.. അന്ത എഴുതിനവാ എല്ലാം കൊച്ചിയിലേ വരാ... അവാ കിട്ടെയാക്കും പേശറേന്‍..

പാട്ടീമ്മ : ഇന്ത ആസ്പ്ത്രിയേ കെട്ടിന്റ്‌ കെടന്താ നീ ആരെ പാര്‍പ്പായി? അമ്മ ചോദിയ്കുമായിരുന്നു.

അതൊന്നും സാരമില്ലാന്നും, ഞാനെങ്ങനെയെങ്കിലും ഒക്കെ തട്ടിക്കുട്ടിക്കാം എന്നും ഞാന്‍ പാട്ടിയോട്‌ പറഞ്ഞു.

ജൂലായ്‌ 6.

ഡോക്ട്രര്‍ പറഞ്ഞു, വീട്ടില്‍ ഒരു വാട്ടര്‍ ബെഡ്‌ തരമാക്കി മുത്തശ്ശനെ കൊണ്ട്‌ പോകാം, ഫിസിയോനരകാപ്പിക്കാരനേയും ഞങ്ങള്‍ പറഞ്ഞ്‌ വിടാം. ഇതനുസരിച്ച്‌ അച്ഛനെ തറവാട്ടിലേയ്ക്‌ ബ്ലോഗ്‌ മീറ്റിങ്ങിനു രണ്ട്ദിവസം മുമ്പ്‌ കൊണ്ട്‌ പോയി.

റി: മീറ്റിംഗ്‌ കഴിഞ്ഞ്‌ പോസ്റ്റ്‌/ഫോട്ടൊ ഒന്നും കണ്ടില്ലല്ലോ? കമ്പ്യൂട്ടര്‍ ഒന്നുമില്ലേ വീട്ടില്‍?

അതുല്യ: ഒന്നും പറയണ്ടാ, ഫ്ലാറ്റില്‍ ഉള്ള ഒരു സി.പി.യൂ 386, കണ്ണിമാങ്ങാ അച്ഛാറിട്ട്‌ വെയ്കാന്‍ പറ്റിയ ഭരണി പരുവ്ത്തിലാണു. അതൊന്ന് തൊട്ടാ പിന്നെ 3 മെഷീന്‍ വാങ്ങേണ്ട കാശാവും. എന്നാ പിന്നെ കഫേയില്‍ പോയി കൊട്ടാം ന്ന് കരുതിയാ, കല്ല് കണ്ടാ പട്ടിയില്ല, പട്ടിയേ കണ്ടാ കല്ലില്ലാ, രണ്ടും കൂടി ഒന്നിച്ചായാ അടുപ്പത്ത്‌ പാലെന്ന പരുവം.. വേണ്ടാ എന്നെ കൊണ്ട്‌ പറയിപ്പിയ്കേണ്ട. പാവം ശ്രീജിത്തിന്റെ തല ഞാന്‍ ഒരുപാട്‌ തിന്നതാ.. അവസാനം ഞാന്‍ തിരുമാനിച്ചു, ഇനി കൊച്ചിയില്‍ ഞാന്‍ കാമ്പ്യൂട്ടര്‍ തൊടില്ലാന്ന്.. ഈ ശപഥത്തിനിടയിലാണു പാവം നമ്മുടെ ശ്രീജിത്ത്‌ സ്വന്തം പിക്കാസോ സൈറ്റ്‌ പാസ്വേവെര്‍ഡ്‌ തന്ന് ചില ഫോട്ടോകള്‍ എനിക്കിടാന്‍ കഴിഞ്ഞത്‌.

റി: ഫ്ലാറ്റിലെ ജീവിതം?? അപ്പു വെക്കേഷന്‍ ഒരുപാട്‌ ആഘോഷിച്ച്‌ കാണും അല്ലേ?

അതുല്യ: ഞാന്‍ എന്നും പഴയ പോലെ രാവിലെ ഫ്ലാറ്റിലെ താഴത്തെ ഗണപതി അമ്പലത്തില്‍ തൊഴുത്‌, വീട്ടിലെ കുറച്ച്‌ ജോലി തീര്‍ത്തി സിറ്റിയിലേയ്ക്‌ പല കാര്യത്തിനായി വരും (ജയലക്ഷ്മി സില്‍ക്സ്‌ നഷ്ടത്തിലാവരുതല്ലോ). പിന്നെ മുത്തശ്ശന്റെ അടുത്ത്‌ പോയി ബി.പി. കൂട്ടി, ശിവഗിരി കാര്യം പറയും. അപ്പുവിനെ വെകേഷന്‍ സയന്‍സും, കണക്കും ക്ലാസ്സില്‍ ചേര്‍ത്ത്‌ സിലബസ്സ്‌ കവര്‍ ചെയ്യിച്ചു. പിന്നെ ഡോണ്‍ ബോസ്ക്കോവില്‍ ഫുഡ്ബോള്‍ കളി, പിന്നെ ഫ്ലാറ്റിലെ വാനരകൂട്ടം, അര്‍ദ്ധരാത്രി വരെ..... പരിസരം ചുറ്റിയടിക്കല്‍, വാച്ച്‌ മാന്‍, കെയര്‍ ടേക്കര്‍ വെറുപ്പിക്കല്‍... വെക്കേഷന്‍ അവനു ചെറുതും, വലുതുമായ ഒരു പാടു കൂട്ടുകാരെ ഉണ്ടാക്കി കൊടുത്തു. വേരു പിഴുത്‌ തിരിച്ച്‌ കൊണ്ട്‌ വരാന്‍ നന്നേ പാടു പെട്ടു. എന്നും റ്റിക്കറ്റ്‌ മാറ്റി വാങ്ങല്‍ ആയിരുന്നു ഒരു ജോലി.

റി: അങ്ങാടി നിലവാരം ഒക്കെ എങ്ങനെ നാട്ടില്‍?

അതുല്യ: അയ്യോ... ലോട്ടറി അടിച്ചാ പോലും പിറ്റേ ദിവസം 100 കടം വാങ്ങേണ്ടി വരും എന്ന കണക്കിലാണു സുഹൃത്തേ... എല്ലാത്തിനും തീ പിടിച്ച വില. കുറുമാനെ വിളിച്ചപ്പോ ഒരിയ്കല്‍ പറഞ്ഞു, 500 രുപയുടെ ഒരു കെട്ട്‌ എടുത്ത്‌ പോക്കറ്റിലിട്ട്‌ രണ്ട്‌ ദിവസം കഴിഞ്ഞപ്പോ, പിന്നെ ഇപ്പോ രബ്ബര്‍ ബാന്റ്‌ മാത്രം ബാക്കീന്ന്. അത്താ സ്ഥിതി. ഈ കാശും കൊണ്ട്‌ എന്തെങ്കിലും വാങ്ങാം ന്ന് കരുതി നിരത്തിലിറങ്ങിയാ, ഇന്ന് എത്തണമ്ന്ന് കരുതിയിറങ്ങിയാ, മറ്റ്ന്നാളെ എത്തൂ... കപ്പലണ്ടി കച്ചവടക്കാരന്‍ പോലും ഹുണ്ടായ്‌ കാറിലാണു യാത്രാ. ഇല്ലാര്‍ക്കും ബാങ്കുകാറു വീട്ടില്‍ കൊണ്ടാണു കാര്‍ കൊടുക്കന്നത്‌. കാറില്ലാത്തവന്‍ പിണം എന്ന മട്ടില്‍.

റി: യാത്രകള്‍ ഒക്കെ ഒരുപാടു ഉണ്ടായോ?

അതുല്യ: ഏയ്‌.. എത്തിയ ഉടനെ ഒരു സുഹൃത്തിന്റെ കുഞ്ഞിനെ കാണാന്‍ പോയി ഒല്ലൂരിലേയ്ക്‌. സ്വന്തം വണ്ടിയിലാണു പോയത്‌. കലേഷ്‌ വിശദമായി പറഞ്ഞിരുന്നു, ചേച്ചി വണ്ടി എടുക്കരുതെന്നു. (ശര്‍മാജിയ്ക്‌ ആ റ്റെന്‍ഷന്‍ ഒന്നുമില്ലാ, "വണ്ടി" മാറ്റി വാങ്ങാം എന്നുള്ള ആശയാണാവോ...) എന്നാലും ഒല്ലൂര്‍ക്ക്‌ ആദ്യമായിട്ടും അവസാനമായിട്ടും ക്വാളിസില്‍ പോയി. പോയ വഴിക്ക്‌ കുമാര്‍ജി വിളിച്ചിരുന്നു. അന്നാണു തുള്‍സീടെയും ചന്ദ്രേട്ടന്റെയും ഒക്കെ നംബര്‍ തന്നത്‌.

പിന്നെ എല്ലാത്തവണയും പോലെ, ഗുരുവായൂര്‍, വക്കാരിയൂര്‍, വക്കാരിയേ കുളിപ്പിയ്കുന്നതും കണ്ടു, പിന്നെ, ഏറ്റുമാന്നൂര്‍, വൈക്കം, കടത്തുരുത്തി,. പിന്നെ ഒരു ദിനം പൂര്‍ണത്രിയേശന്‍. അവിടെ വിശേഷിച്ച്‌, ഞാന്‍ ഒരു വക്കാരിയുമായി കൊഞ്ചി നിക്കുമ്പോ, ഒരു പാപ്പാന്‍ അടുത്തേയ്ക്‌ വന്നു ചോദിച്ചു,

അതുല്യ?? ചിറ്റൂര്‍ റോഡിലേ...

അതു മുരളി ചേട്ടനായിരുന്നു, , ഇപ്പോ ഗജരാജപട്ടം കിട്ടിയ "എറണകുളത്തപ്പന്‍ ശിവകുമാറിന്റെ 25 കൊല്ലമായി ഒരേ പാപ്പാനായ, മുരളി ചേട്ടന്‍. ഒരുപാട്‌ വയസ്സായി, മുടിയോക്കെ നരച്ച്‌... ഞാന്‍ ഒരുപാട്‌ സന്തോഷിച്ച ദിവസമായിരുന്നു. ശിവകുമാറിനെ നടയിരുത്തിയപ്പോ വളരെ കുഞ്ഞായിരുന്നു - ആനയും, ചെറുപ്പമായിരുന്നു -- മുറളിയും. എന്നിട്ടും പരിചയം ഭാവിച്ച്‌ മറക്കാതെ ഓടിയെത്തി മുറളിചേട്ടന്‍..

പിന്നെയും യാത്ര പോയി, ഇടുക്കി ഡാം കാണാന്‍. പോയത്‌ വാഗമണ്‍ കാണാനാണു. അവിടെ കുറെ മുട്ട കുന്നു മാത്രം. പിന്നെ അസഹ്യമാ ചൂടും. എത്തിയതല്ലെ എന്ന് കരുതി. കുട്ടികളെ കണക്കാക്കി, ഇടുക്കിക്കു വിട്ടു. ഡാമില്‍ ജലനിരപ്പ്‌ നന്നേ കുറവ്‌. ഈശ്വരാ... കൊച്ചിക്കാരെ പവര്‍കട്ട്‌ ഭഗവാന്‍ കാത്തോളണേ....

റി: പെട്ടന്നാന്നായിരുന്ന് മുത്തശ്ശന്റെ മരണം അല്ലെ??

അതുല്യ: അതെ.. ഇടുക്കി പോയി വന്നത്‌ രാത്രി 9 ആയി കാണും. വരുന്ന് വഴിയ്ക്‌ ഞാന്‍ വീട്ടില്‍ കയറിയിരുന്നു. ഒന്നും പ്രതേകിച്ച്‌ തോന്നിയില്ലാ, രണ്ട്‌ ദിവസമായി എന്തു വായില്‍ വച്ചാലും തുപ്പുമായിരുന്നു. പിന്നെ മുതുക്‌ ഏതു സമയവും അനക്കും. ബേഡ്‌ സോര്‍ പടരുന്നതാണെന്ന് ഞാന്‍ ഊഹിച്ചു. ദൈവമേ... ഇന്നെങ്കിലും... എന്ന് ഞാന്‍ എന്നും പ്രാര്‍ഥിയ്കും. തിരിചു വന്നു കിടന്ന്, രാത്ര് ഒരു 2 മണിയ്കാണു വീട്ടീന്ന് ഫോണ്‍ വന്നത്‌, ഉറങ്ങുമ്പോ തന്നെ ഒരു പരാക്രമവും കാട്ടാതെ, മുത്തശ്ശന്‍ ദൈവത്തിന്റെ തൃപ്പാദത്തില്‍ എത്തീന്ന്... എല്ലാ ചടങ്ങുകളും നന്നായി നടന്നു. കുറുമാന്‍ 13 ചടങ്ങ്‌ നടക്കുന്ന അന്ന് എന്നെ കാണാന്‍ വരാം ന്ന് പറഞ്ഞിരുന്നു. അടിയന്തിരത്തിന്റെ സദ്യയ്ക്‌ കുറുമാന്‍ ഉണ്ടാവും എന്നും ഞാന്‍ നിനച്ചു. എത്തിയില്ല പക്ഷെ.

പാട്ടി മരണം നടന്ന അന്ന് ഒന്നും അത്രയ്ക്‌ കരഞ്ഞില്ലാ. ഇടയ്ക്‌ പറയും, "അപ്പ പോന്നാ എന്നാ, നീങ്കള്‍ എല്ലാരും ഇരുക്കേളേ എനക്ക്‌...""" ഇത്‌ പറഞ്ഞ്‌ വടക്കെ മുറിയില്‍ പോയി പൊട്ടി കരയും, 70 കൊല്ലമാച്ച്‌ എന്‍ കൈയേ പിടിച്ച്‌ ഇങ്ക വന്ത്‌.. ഒരു നാ കൂട നീങ്കി നില്ല് ചൊല്ലായ്ക്‌, എള്ളുക്ക്‌ എണ്ണയാ നാന്‍ ഇരുന്തേന്‍.. ഇപ്പോ ദാ താലിയേ പറിച്ച്‌ പോനാ പാത്തായാ.. ഇതുക്കാ ദൈവം.....

ദൈവത്തിനു മാത്രം നീതി നടപ്പാക്കാന്‍ കഴിവുള്ള ജനനത്തിനും മരണത്തിന്റെയും കേസുകെട്ടില്‍ നമ്മള്‍ എന്തു പാട്ടിയോട്‌ പറഞ്ഞ്‌ സ്മാധാനിപ്പിയ്കാന്‍. ഞാന്‍ ഇടയ്ക്‌ പോയി പറയും, "നീങ്കള്‍ ചുമ്മ ഇരുക്കറത്തെ, പഴയ കാല ചിട്ടകള്‍, കൂട്ടാന്‍ വെക്കറ വിധം, എല്ലാം ഒന്നു എനക്ക്‌ എഴുതി താരുങ്കോ.. നേരം പോവും ഇല്ലയാ....

അപോ പറയും, "ഇനി നാന്‍ ആരുക്കുടീ ചമയ്കണം......

റി: അതുല്യേടെ പഴയ സുഹൃത്ത്‌ വലയത്തിലേ ആരെക്കുറിച്ചും പറന്‍ഞ്ഞില്ലല്ലോ? എല്ലാരേയും കണ്ടുവോ?

അതുല്യ: ഉവ്വ്‌ ഉവ്വു... പഴya സര്‍ക്കാര്‍ ഓഫീസില്‍ ഒരുപാടു തവണ പോയിരുന്നു. അല്‍പം കണക്കുകള്‍ കിട്ടാന്‍ ബാക്കിയുണ്ടായിരുന്നു. പല സുപ്രണ്ട്മാരും പിരിഞ്ഞിരിയ്കുന്നു. ചിലരുടെ മക്കള്‍ക്കും അവിടെ തന്നെ ജോലിയായി. ചിലര്‍ക്ക്‌ പ്രമോഷന്‍, ചിലരുടെ കുട്ടികളെ കല്യാണം കഴിച്ച്‌ അയച്ചു, ചിലര്‍ അമ്മൂമയും, അപ്പൂപ്പനും ആയി,

"" അതുല്യയ്കെന്താ, ദുബായിലുപോയി, ഇഷ്ടം പോലെ കാശായില്ലേ.. പോരാത്തതിനു ഒരു ആണ്‍കുട്ടി മാത്രം, ഒക്കെ എന്തു ചെയ്യും"" എന്ന പൊത്‌ പല്ലവിയും ഒരുപാട്‌ കേട്ടു.

സര്‍ക്കാര്‍ ഓണാഘോഷത്തിനു പ്രത്യേകം വിളിച്ചിരുന്നു. ഒന്ന് രണ്ട്‌ പ്രോഗാം കാമ്പയര്‍ ചെയ്തു.. പിന്നെ എല്ലാര്‍ക്കും തിരക്കു തന്നെ.. ഞാനും പറ്റുന്നവരെ ഒക്കെ നമ്പര്‍ ശേഖരിച്ച്‌ വിളിച്ചിരുന്നു. ചിലര്‍ നല്ല അടുപ്പം കാണിച്ചു. ചിലര്‍, വേറിട്ട അനുഭവം കാഴ്കവച്ചു. അത്‌ അല്ലെങ്കിലും അങ്ങനെയാണു. പടലയില്‍ നിന്ന് കായ വേര്‍പട്ടപോലയാണു. വേര്‍പെട്ട്‌ വെളിയിലായ ബന്ധങ്ങള്‍. പുതിയ സൗഹൃദങ്ങള്‍ നമ്മുടെ സ്ഥാനം പിടിയ്കുന്നു. കണ്ണിനു മുമ്പില്‍ ഇല്ലാത്തവ മനസ്സില്‍ നിന്നും കൂടി മായുന്നു. അത്ര തന്നെ..

ഇവിടെ എത്തിയ ശേഷവും ഒരു ഉത്തമ സുഹൃത്ത്‌ ഫോണ്‍ വിളിച്ചപ്പോ വളരെ നിസ്സംഗതയോടെ തന്നെ പെരുമാറിയതിന്റെ അല്‍ഭുതം ഇനിയും എനിയ്ക്‌ വിട്ട്‌ മാറിയിട്ടില്ല.. ചില നേരങ്ങളില്‍ ചില മനുഷ്യര്‍. ചിലപ്പോര്‍ അവര്‍ ആ സമയത്തിl വിലയേറിയ വല്ലതും നഷ്ടപെട്ടതിന്റെ ആഘാതത്തിലാവും, നമ്മളതിറിയുന്നില്ലല്ലോ. എല്ലാം പഴയ പടിയാവും എന്നു തന്നെയാണു വിശ്വാസം.

റി: ഫ്ലാറ്റിലോക്കെ ഓണം എങ്ങനേ...

അതുല്യ: ഫ്ലാറ്റില്‍ മാത്രമായിരുന്നു ഓണം. മുത്തശ്ശന്റെ മരണം ഓണത്തെ കുടുംബത്തില്‍ നിന്നും അകറ്റി. ഫ്ലാറ്റില്‍ ഞാന്‍ മുന്‍ കൈ എടുത്ത്‌ അത്തതിനു ഒരു പൂക്കളം ഒക്കെ ഒപ്പിച്ചു. അപ്പുവിനു ഒരു പുതിയ അനുഭവമായിരുന്നു. ജമന്തിപൂക്കള്‍ ഒക്കെ പിച്ചി പിച്ചി അവന്റെ കൈയ്യില്‍ കറ വന്നു എന്ന് പറഞ്ഞ്‌ നടക്കുന്നുണ്ടായിരുന്നു. അവസാനം പൂ മതിയാവതെ വന്നപ്പോ, കല്ലുപ്പു വാങ്ങി കുങ്കുമം കലര്‍ത്തി പൂ നിരത്തിയത്‌ അവനു അല്‍ഭുതമുണ്ടാക്കി...

റി: അതിനിടയ്ക്‌ പിന്നീട്‌ വന്ന കുറുമാനേം കൂട്ടി ഒരു കൊച്ചി മീറ്റ്‌ എന്നോക്കെ കേട്ടല്ലോ ..

അതുല്യ: അതെ അതെ... നിക്ക്‌ ഒരു ദിവസം വൈകുന്നേരം വിളിച്ചു പറഞ്ഞു, ചേച്ചി, നമുക്കു വീണ്ടും ഒരു കൊച്ചി മീറ്റ്‌ വേണം... ഞാന്‍ പറഞ്ഞു, തിര്‍ക്കാണു നിക്ക്‌.. എന്നാലും ശ്രമിയ്കാം.

എന്നാ അതിന്റെ ചര്‍ച്ചയ്കായി ഒന്നു പാര്‍ക്കില്‍ കൂടാം എന്നായി നിക്ക്‌. ഞാന്‍ ശരിയെന്ന് പറഞ്ഞെങ്കിലും, അന്നായിരുന്നു, എന്റെ ജെ.എം ഹാബിറ്റാറ്റിന്റെ 10ആം വാര്‍ക്ഷികവും ജനറല്‍ ബോഡിയും. വൈകുന്നേറം ഒരുപാട്‌ പരിപാടികള്‍, ഐസ്ക്രീം വിതരണം, ബേല്‍പൂരി ഔട്ട്‌ ലെറ്റ്‌ എന്നിവ. ഇതിനിടയില്‍ കൂടി, പുതിയ മെംബര്‍ ആയ ഞാന്‍ മുങ്ങുന്നത്‌ ശരിയല്ലാ എന്നൊരു തോന്നല്‍ ഉണ്ടാവുകയും, എത്തുവാന്‍ പറ്റുന്നവരെ "അതുല്യ"യിലേയ്ക്‌ ക്ഷണിയ്കുകയും ചെയ്തു. ദീര്‍ഘ്യമതികം ഉണ്ടായിലെങ്കിലും, എന്റെ വീട്ടിലെ പഴതും പുതിയതും ആയ ഒരു പാട്‌ ആഹാര സാധനങ്ങല്‍ തിര്‍ന്ന് കിട്ടി എന്ന് പറയാതെ വയ്യ. അവനവന്‍ തിന്നത്‌ പോരാ എന്ന് കരുതി,, കുറെ പഴത്‌, ഒരു ബ്ലോഗരുടെ അമ്മയ്കും പൊതിഞ്ഞെടുത്തു. എന്തായി സ്ഥിതിയാവാ അവരുടെ. എന്തായാലും "അതുല്യ" യില്‍ എത്തിയവര്‍ക്ക്‌ എന്റെ നന്ദി ഇവിടെ ഈ വഴി അറിയിയ്കുന്നു.

റി: പിന്നെയും ഒരു ബ്ലോഗര്‍ അന്വേഷിച്ചെത്തിയെന്നുള്ള സ്ഥിരീകരിയ്കാത്ത വാര്‍ത്തയുണ്ടായിരുന്നല്ലോ... അതിനെ പറ്റി..

അതുല്യ: ഞാനൊന്ന് ആലോചിയ്കട്ടെ.... ആ...ശരിയാണു... വൈക്കം തൊഴുത്‌ വരുന്ന വഴി ഒരു ഫോണ്‍ കോള്‍ ഉണ്ടായിരുന്നു.. അതുലേയ്ച്ചി.. ഞാനാ രാജീവ്‌... ഞാന്‍ ഒരു നിമിഷം ചിന്തിച്ചു.. ആരാവും... പിന്നെ പറഞ്ഞു. സാക്ഷി..... ഒരുപക്ഷെ കൊച്ചിക്‌ ഇറങ്ങും. ഞാന്‍ പറഞ്ഞു, സാക്ഷി ഞാന്‍ പോകാറായി... വേഗം തീരുമാനിച്ചാ കാണം.. അലെങ്കില്‍ ബാക്ക്‌ ഇന്‍ ദുബായ്‌..

സാക്ഷി എത്തി പറഞ്ഞ പോലയല്ലാ, പറഞ്ഞില്ലാ, ഞാന്‍ വീടു ഒഴിച്ച്‌ ഇന്ന് ഗോതമ്പ്‌ ദോശ മതി, നാളെ പായ്ക്കിംഗ്‌ എന്നൊക്കെ വിചാരിച്ച ദിവസം സാക്ഷി എത്തി.... തൈരും കൂര്‍ക്ക്‌ മെഴുക്കുവരട്ടിയും ഉള്ളി ചമന്തിയും ഒക്കെ തത്രപാടില്‍ ആക്കി ഒരു വിധം ഊണു കഴിപ്പിച്ചു. കാണാം വന്ന് സന്മനസ്സ്‌ കാട്ടിയ സാക്ഷിയ്കും ഈ അവസരത്തില്‍...


റി: അപ്പുവിനു വേണ്ടി ബോര്‍ഡിംഗ്‌ സ്കൂളിംഗ്‌ ഒക്കെ തേടി നടന്നു എന്ന് ത്രിശ്ശൂര്‍ നിലയത്തില്‍ നിന്ന് റിപ്പോര്‍ട്ട്‌ ഉണ്ടല്ലോ?

അതുല്യ: അയ്യാ ദയവായി എന്റെ ബി.പി. കൂട്ടല്ലേ. പത്ത്‌ കഴിഞ്ഞാ അവനെ ദൈവത്തിന്റെ നാട്ടില്‍ വിടണം ന്ന് കരുതി, ഞാന്‍ ഒരു പത്ത്‌ ഇരുനൂറു കിലോമിറ്റര്‍ കറങ്ങി. ചുരുക്കി പറഞ്ഞാ..

രംഗം ഒരു പേരെടുത്ത സ്കൂള്‍ ഇന്‍ കൊച്ചി.

അതുല്യ: ഞാന്‍ ഒരു റ്റെന്‍-ത്ത്‌ സ്റ്റുടന്റ്‌ ഇന്റെ പാരെന്റ്‌ ആണു. 11ത്ത്‌ ന്റെ അഡ്മിഷനെ കുറിച്ച്‌ അറിയാന്‍ വന്നതാണു.

സ്കൂള്‍ അധികൃതര്‍: മാഡം, ഏതാ ഗ്രൂപ്പ്‌?

അതുല്യ: കണക്കും സയന്‍സും... അല്ലെങ്കില്‍ ..

സ്കൂള്‍ അ: " ആകെ 10 സീറ്റാണു പുറത്തുള്ളവര്‍ക്ക്‌. 90% എല്ലാത്തിനും, കണക്കിനും 95% ഉണ്ടങ്കിലേ അപ്പ്ലിക്കേഷന്‍ ഫോം തരു. 10 പേര്‍ക്കും ഈ മാര്‍ക്ക്‌ എങ്കില്‍ ഞങ്ങള്‍ നറുക്ക്‌ എടുത്താണു സീറ്റ്‌ തരുക.

അന്നത്തെ ദിവസം ഞാന്‍ പാഴാക്കി എന്ന് പറഞ്ഞാ മതിയല്ലോ. തിരിച്ച്‌ വന്ന് ഒരു ദിവസം 8 മണിക്കുര്‍ കളി എന്ന തോതില്‍ ഫ്ലാറ്റില്‍ കളിച്ചു മദിക്കുന്ന അവനോട്‌ രണ്ട്‌ തട്ടി കേറി.

"ആജ്‌ സേ സബ്‌ കുച്ച്‌ ബന്ധ്‌, ഒാര്‍ തും അഭി സേ 20 ഘണ്ടാ പടൊ, and get 95%, വര്‍ണാ തുമാര ജിന്ധഘി ഹവാ കേ വിഗര്‍ ക ഫുട്‌ ബോള്‍ ജൈസാ ഹൊജായാഗാ...

അവന്‍ തിരിച്ച്‌ പറഞ്ഞു. : amma why you worried? when i reach 10th they will take campus selection from 10th itself. everything change amma, dont worry. let me play now. if no entrance, i will start a cycle mechanic shop and make new cycles etc. no die for entrance amma, take things lightly, this is vacation. cool amma cool....go and make some snacks. let me be more fit....
------
റി: സദ്യവല്ലതും ഒത്തുവോ? വക്കാരിയോട്‌ എന്ത്‌ പറയും?

അതുല്യ: സത്യം പറഞ്ഞാ ബ്ലോഗ്ഗ്‌ മീറ്റിന്റെ അല്ലാതെ ഒരു സദ്യയും ഒത്തില്ലാ. സര്‍ക്കാര്‍ അപ്പീസില്‍
ഓണാഘാഷം ഉണ്ടായിരുന്നു എന്നല്ലാതെ. അത്‌ പുറത്ത്‌ കാറ്ററിംഗ്‌ ആള്‍ക്കാരോട്‌ പറഞ്ഞു, 20 ലിറ്റര്‍ സാമ്പാര്‍, 1/4 kg അച്ചാര്‍, 15 ലിറ്റര്‍ പായസം,, 4 പാക്കറ്റ്‌ പപ്പടം, 2 കിലോ ബീന്‍സ്‌ തോരന്‍ എന്ന മട്ടില്‍. ശരിയായില്ല. പക്ഷെ ക്ഷീണം തീര്‍ക്കാന്‍, എന്റെ അച്ഛന്റെ വീട്ടില്‍ ഒരു കല്ല്യാണം ഉണ്ടായിരുന്നു. കസിന്‍ ചേട്ടന്റെ മകളുടെ.. അപ്പു എല്ലാ കസിന്‍സുമായി പരിചയപെട്ട്‌ ആഘോഷിച്ചു. വരന്‍ ശ്രീധര്‍, വധു രോഹിത. സമംഗളമായി നടന്നു. ഒരുപാട്‌ ബന്ധുക്കളെ കണ്ടു. അപ്പു മുണ്ട്‌ ഒക്കെ ഉടുത്ത്‌ ഓടി നടന്നു. അതിലും ഞാന്‍ സന്തോഷിച്ചത്‌, ഒരുകാലത്ത്‌ എനിക്കൊരു ദഹണ്ണപുര കാരണവര്‍ സുഹൃത്തായി ഉണ്ടായിരുന്നു. സൂത്രത്തില്‍ പാചക സൂത്രവാചകങ്ങള്‍ ഇദ്ദേഹത്തില്‍ നിന്ന് അഗ്രഹാരത്തിലുള്ളവര്‍ ഞാനടക്കം പഠിച്ചിരുന്നു. അദ്ദേഹത്തേ ഈ വിവാഹത്തില്‍ വച്ച്‌ വീണ്ടും കണ്ടു. പിറ്റേന്ന് യാത്രയായതിനാല്‍ ഒരുപാട്‌ ആഘോഷിയ്കാതെ തിരിച്ചു പോന്നു.

റി: ഇവിടെ ശര്‍മാജി എന്തു പറയുന്നു?

അതുല്യ: ശര്‍മാജി ഒന്നും പറയല്ലേ എന്ന പ്രാര്‍ഥനയിലാണു 2 ആഴ്ച്‌ അവധി നീട്ടി ഞങ്ങള്‍ എത്തിയത്‌.. ഒന്നും പറഞ്ഞില്ലാ. ചിരകാല അഭിലാഷത്തിന്റെ അപ്പ്ലിക്കേഷന്‍ വകവച്ച്‌ എനിക്കൊരു ലാപ്‌ റ്റോപ്‌ വാങ്ങി തന്നു. തലയെണ്ണി ഇപ്പോ സിസ്റ്റം ആണു വീട്ടില്‍. ലാപ്ട്ടൊപ്പ്പ്പ്‌ ബ്ലൊഗിനുള്ളതല്ലാ എന്നും, അപ്പൂനു ബോര്‍ഡിങ്ങിലാക്കുമ്പോ കൊണ്ടുപോകാനുള്ളതാണെന്നും ഊന്നി ഊന്നി കോണെ കോണെ പെ ബഹത്‌ ഭാര്‍ ബോലാ, അതു കൊണ്ട്‌, ഇന്റര്‍ കണക്ഷന്‍ ഒന്നും ഇതില്‍ തരപെടുത്തിയട്ടില്ലാ.

റി: ഇവിടെ എത്തിപെട്ട ശേഷം എന്തു തോന്നുന്നു? ഇനി..

അതുല്യ: കേരളം വിട്ട ആ ഒരു തേങ്ങല്‍ മനസ്സീന്ന്‌ മാറീട്ടില്ല എനിക്കും അപ്പുവിനും.. പാക്കിംഗ്‌ ചെയ്യുമ്പോ ഒരുപാട്‌ സങ്കടമായിരുന്നും മനസ്സില്‍. ഇന്ന്‌ തന്നെ തിരിച്ച്‌ വിമാനം കേറാനും അവന്‍ തയ്യാറായിട്ടാണു നില്‍പ്പ്‌...!!! അവന്റെ ഒരാഴ്ച്ചത്തെ സ്കൂള്‍ പോര്‍ഷന്‍ കവര്‍ ചെയ്യണം.അവനെ സ്ക്കുള്‍ മൂഡിലേയ്ക്‌ എത്തിയ്കണം. പിന്നെ എന്റെ കാര്യം, ഒരോ മുറിയിലും 3 മാസത്തേ ക്ലീനിംഗ്‌ ജോലിയുണ്ട്‌. (അതിനാണല്ലോ അതുല്യേച്ചിയ്ക്‌ ലാപ്പ്റ്റോപ്പ്‌ വാങ്ങി മുന്‍-കൂര്‍ ജാമ്യം ശര്‍മാജി എടുത്തത്‌...)

അതു കഴിഞ്ഞ്‌ അല്‍പം ഷോല്‍ഡര്‍ റിലേട്ടട്‌ മെഡിക്കല്‍ പ്രൊബ്ലംസ്‌ ഉണ്ട്‌. കൈ ഒരുപാട്‌ അയാസമുള്ള ജോലികള്‍ക്ക്‌ തല്‍ക്കാലം വിടവേണം. റ്റൈപ്പിങ്ങും ഇതില്‍ ഒരു ഭാഗം തന്നെ. ഇവിടുത്തേ ഉഴിച്ചില്‍ പിഴിച്ചില്‍ കഴിഞ്ഞ്‌ കൊച്ചിയില്‍ പോയി ഒരു ചെറിയ ആസ്പത്രി വാസം കഴിച്ച്‌ കൈ തിരിച്ച്‌ ഒടിച്ചാണു വന്നത്‌. നൂറു ശതമാനം ശരിയായീന്ന്‌ പറയാന്‍ വയ്യ. എന്നാലും.... ഡ്രൈവിങ്ങിനു ഒരു തടയുണ്ടാവും കുറച്ച്‌ ദിനം. ബ്ലോഗിനു വേണ്ടി റ്റൈപ്പ്‌ ചെയ്താ ശര്‍മാജി വക കൈ തിരിച്ച്‌ ഒടിയ്കും എന്നൊരു വാര്‍നിംഗ്‌ വേറെയുണ്ട്‌.

റി: തീരെ പ്രതീക്ഷിയ്കാതെ ആരെയെങ്കിലും ഈ യാത്രയില്‍ കണ്ടുവോ?..

അതുല്യ: ശരിയാണു.. തീരെ പ്രതീക്ഷിയ്കാതെ, അപ്പുവിനെ നന്നെ ചെറുപ്പത്തില്‍ നോക്കിയിരുന്ന അവന്‍ "ചി... ചി..." ന്ന് വിളിച്ചിരുന്ന റാണി ദീതിയേ കണ്ടു. 13 കൊല്ലത്തിനു ശേഷം. വിശെഷങ്ങള്‍ അറിയുമായിരുന്നെങ്കിലും, തേടി പിടിച്ച്‌ അവള്‍ എത്തി, അപ്പുവിനെ കാണാന്‍.

റി: മലയാളം ബ്ലോഗുഗകളെ കുറിച്ച്‌......

അതുല്യ: കൊച്ചിയില്‍ വച്ച്‌ തന്നെ അറിഞ്ഞിരുന്നു. ഒരുപാട്‌ മലയാളം പുതിയ ബ്ലോഗര്‍മാരുണ്ടായീ എന്നും, ബ്ലോഗ്ഗ്‌ ചുരുള്‍ നിവര്‍ത്താന്‍ പറ്റാത്ത അത്രേം നീണ്ടു എന്നു, ഒരുപാട്‌ സന്തോഷം തരുന്ന വാര്‍ത്ത തന്നെ. അതു തന്നെ ആയിരുന്നല്ലോ നമ്മുടെ ഉദ്ദേശവും. പ്രതീക്ഷയ്കൊപ്പം നമ്മളെ ഉയര്‍ത്താന്‍ നമ്മുടെ ഒപ്പം ചേര്‍ന്ന എല്ലാ പുതിയ സുഹൃത്തുക്കള്‍ക്കും ഞാനീ പോസ്റ്റ്‌ വഴി സ്വാഗതമേകുന്നു. ഒപ്പം തന്നെ നാട്ടില്‍ കഴിച്ചു കൂട്ടിയ ദിനങ്ങളില്‍ എന്നെ വിളിച്ചും, നേരില്‍ വന്നു കണ്ടും ഒരുപാട്‌ സ്നേഹിച്ച എല്ലാ സഹബ്ലോഗര്‍ക്കും ഈ പോസ്റ്റിലൂടെ തന്നെ ഞാന്‍ നന്ദി പറയട്ടെ. എല്ലാ ബ്ലോഗുകളും മെല്ലെ മെല്ലെ വായിച്ച്‌ മുഴുവാനാക്കണമെന്ന്‌ ആഗ്രഹിയ്കുന്നു. ഒരുപാട്‌ ദിനം, ഒരുപക്ഷെ അടുത്ത വെക്കേഷന്‍ വരെതന്നെ വേണ്ടി വരുമ്ന്ന്‌ തോന്നുന്നു. എന്നാലും എല്ലാം വായിച്ചു തീര്‍ക്കണമെന്ന് തന്നെയാണു ഉദ്ദേശം.

ഇങ്ങനെ ഒരു സമാധാനപരമായ തിരിച്ചു വരവുണ്ടാക്കി തന്ന്, വീണ്ടും കുടുംബത്തോടും, ഒപ്പം തന്നെ സ്നേഹവാല്‍സല്യം ചൊരിയുന്ന നിങ്ങളോടൊപ്പവും ഒക്കെ കൂടിച്ചേരാന്‍ അനുഗ്രഹിച്ച സര്‍വ്വേശ്വരനോട്‌ ഒരുപാട്‌ നന്ദി അര്‍പ്പിച്ച്‌ അതുല്യ വീണ്ടും ചപ്പാത്തി സബ്ജിയുണ്ടാക്കാന്‍ അടുക്കളയിലേയ്ക്‌ തിടുക്കത്തില്‍ പോയി....

******
ഇതു വരെ വായിച്ചെത്തിയ എല്ലാരും പറയുന്നുണ്ടാവും.. ഹാവൂ... സമാധാനം.. ചെവിയില്‍ കയറിയ വണ്ട്‌ ഒന്ന് ഇറങ്ങീലോ...